പാലക്കാട്: സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ ആശാ വര്‍ക്കര്‍ മരിച്ചു. ചിറ്റൂര്‍ മന്നാടിയാര്‍ ലൈന്‍ താഴത്തെ ഹൗസില്‍ പരേതനായ വേണുഗോപാലന്റെ ഭാര്യ അംബിക ദേവിയാണ് (43) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.45ഓടെ പാലക്കാട് നഗരസഭക്ക് മുന്നിലാണ് അപകടമുണ്ടായത്. മകളെ വിക്ടോറിയ കോളജിലാക്കിയ ശേഷം ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന കൂടിക്കാഴ്ചക്ക് പോകുന്നതിനിടെയാണ് അപകടം. ചിറ്റൂര്‍ -പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇതേ ദിശയില്‍ പോവുകയായിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട് മറിഞ്ഞുവീണ അംബികദേവിയുടെ തലയിലൂടെ ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രം കയറിയിറങ്ങി. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചിറ്റൂർ നഗരസഭ ഏഴാം വാർഡിൽ ആശ വർക്കറാണ്. മകൾ: രേവതി (പാലക്കാട് വിക്ടോറിയ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി).