ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തില്‍നിന്ന് പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കല്‍ സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസാണ് (24) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കരുവന്നൂര്‍ ചെറിയപാലം ഭാഗത്തുനിന്ന് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവം കണ്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്ന് പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. തിരച്ചിലിനൊടുവിൽ വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. തൃശൂര്‍ പാട്ടുരായ്ക്കലില്‍ താമസിക്കുന്ന യുവതിയെ കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിതാവ്: വർഗീസ്. മാതാവ്: ജെസി. സഹോദരൻ: ക്രിസ്റ്റോ. യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടുന്നത്. ഒന്നര വര്‍ഷം മുമ്പ് ഒരു വിദ്യാർഥിയും ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്.