പട്ടാമ്പി: ഞായറാഴ്ച നേർച്ച കാണാൻ വീട്ടിൽനിന്നിറങ്ങിയ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരുതൂര്‍ പൂവക്കോട് പാറമ്പുറമ്പത്ത് പടി ശങ്കരന്റെ മകന് രമേശിനെയാണ് (40) മരുതൂര്‍ തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയർ തോടിന്റെ പാലത്തില്‍ മൊബൈലും ബൈക്കും കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. പട്ടാമ്പി നേര്‍ച്ച കാണാനെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി എട്ടോടെ വീട്ടിൽ നിന്നിറങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി പന്ത്രണ്ടരക്ക് ഭാര്യ മൊബൈലിൽ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്ന് മറുപടി പറഞ്ഞിരുന്നുവത്രെ. സെൻട്രിങ് ജോലിക്കാരനാണ് രമേശ്. മാതാവ്: പരിയാണി. ഭാര്യ: സജിത. മകന്: റിജുല്‍. സഹോദരങ്ങള്‍: രജികുമാര്‍, രഘു, രത്നം. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.