കൂറ്റനാട്: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി വാവന്നൂരില്‍ മുല്ലക്കല്‍ വീട്ടില്‍ ദിലീപ്- പ്രീത ദമ്പതികളുടെ മകന് സൂര്യനാരായണനാണ് (12) ശനിയാഴ്ച രാത്രിയില്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച പകല്‍ തൊട്ടപ്പുറത്തെ വീട്ടിലെ കുളത്തില്‍നിന്ന് സൂര്യനാരായണന് അലങ്കാരമത്സ്യത്തെ പിടികൂടിയിരുന്നുവത്രെ. അതിനെ തുടര്‍ന്ന് ഉടമയും മറ്റുചിലരും വീട്ടിലെത്തി ചോദ്യംചെയ്തിരുന്നതായും കുട്ടിയുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇതിലെ മനോവിഷമമാണ് കൃത്യത്തിന് കാരണമെന്നതാണ് പ്രാഥമികവിവരം. ചാത്തന്നൂര്‍ സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ്. അതേസമയം, ഇതേകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് കേസെടുത്ത ചാലിശ്ശേരി സി.ഐ സതീഷ് അറിയിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.