കൂറ്റനാട്: പതിമൂന്നുകാരൻ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് കൂറ്റനാട് ചാത്തനൂരിൽ ശിവൻ-രേഷ്മ ദമ്പതികളുടെ മകൻ കാളിദാസനാണ് മരിച്ചത്. ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
മാതാവ് മൊബൈൽ നൽകാത്തതിനെ തുടർന്ന് വിഷമിച്ച് വീടിന്റെ മുകൾ നിലയിലേക്കു പോയതായിരുന്നു കാളിദാസൻ. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ മച്ചിൽ കെട്ടിയിട്ടിരുന്ന സാരിയിൽ ഞായറാഴ്ച ഉച്ചക്ക് തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കാളിദാസന്റെ അകാല മരണത്തെ തുടർന്ന് ചാത്തനൂർ ജി.എൽ.പി സ്കൂളിൽ തിങ്കളാഴ്ച നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങൾ ബുധനാഴ്ചത്തേക്കു മാറ്റി.