വടകര: പ്രശസ്ത കാഥികൻ മണിയൂർ മന്തരത്തൂർ ലീഷ്മാർ നിവാസിൽ ഒ.ആർ.പണിക്കർ (ഒ.രാഘവപ്പണിക്കർ -81) നിര്യാതനായി. വിവിധ ജില്ലകളിലായി 360ലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗ കലയിൽ നൃത്തകഥാപ്രസംഗമെന്ന ആശയം കൊണ്ടുവന്നത് പണിക്കറായിരുന്നു. നൃത്താവിഷ്കാരത്തോടൊപ്പം കഥാപ്രസംഗം അവതരിപ്പിക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചു വിജയം കണ്ടു. ഒപ്പം കഥാവിഷ്കാരത്തിന് രംഗപടം ഉപയോഗിച്ചതും ഇദ്ദേഹമായിരുന്നു. രാഷ്ട്രീയ സംഭവങ്ങൾ, ചരിത്ര കഥകൾ, സാഹിത്യ കൃതികളുടെ കഥാപ്രസംഗ രൂപം എന്നിവ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഴുവൻ സമയ പ്രവർത്തകനും ജനതാദൾ പ്രസ്ഥാനത്തിന്റെ സജീവ അനുഭാവിയുമായിരുന്നു. മുൻ ജില്ല പഞ്ചായത്ത് അംഗം കമല ആർ. പണിക്കർ ആണ് ഭാര്യ (പണിക്കർ സർവിസ് സൊസൈറ്റി സംസ്ഥാന ചെയർപഴ്സൻ). മക്കൾ: ലീന, ലിഷ (അധ്യാപിക, സേക്രഡ് ഹാർട്ട് എൽ.പി സ്കൂൾ തലശ്ശേരി). മരുമക്കൾ: സുനിൽ (എടക്കാട്), പരേതനായ ജയചന്ദ്രൻ (ചിറക്കുനി, തലശ്ശേരി).