തിരുനാവായ: കൂട്ടുകാരൊത്ത് പാടത്ത് മുയലുകൾക്ക് പുല്ലരിയാൻ പോയ വിദ്യാർഥി പാടത്തെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. വാവൂർ കുന്നിലെ ആന്തൂർ വളപ്പിൽ ജോസഫിെൻറയും ബേബിയുടെയും മകൻ സോണൽ ഇമ്മാനുവേൽ (11) ആണ് പാലത്തുംകുണ്ടിൽ മുങ്ങി മരിച്ചത്. കൊടക്കൽ ബി.ഇ.എം.യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥിയായിരുന്നു. സഹോദരി: സാന്ദ്ര.
പുല്ലരിഞ്ഞ ശേഷം കാൽ കഴുകുന്നതിനിടയിൽ അബദ്ധത്തിൽ വഴുതിവീഴുകയായിരുന്നു. കൂട്ടുകാർ നിലവിളിച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി കരക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.