വിഴിഞ്ഞം: തിരയിൽപെട്ട് കാണാതായ പുല്ലുവിള സ്വദേശികളായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുല്ലുവിള ഇരമ്മിയൻ തുറപുരയിടത്തിൽ ജോർജ്-സ്റ്റെല്ല ദമ്പതികളുടെ മകൻ സാബു ജോർജിെൻറ (23) മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കടലിൽ ആഴിമല ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് പുല്ലുവിള സ്വദേശികളായ നാല് യുവാക്കളും ശക്തമായ തിരയിൽപെട്ട് കടലിൽ കാണാതായത്. ജോൺസൺ, മനു എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെടുത്തിരുന്നു. പുല്ലുവിള വലിയപള്ളിക്കു സമീപം വർഗീസിെൻറയും മാർഗരീത്തയുടെയും മകൻ സന്തോഷ് വർഗീസിനെയാണ് (27) ഇനി കണ്ടെത്താനുള്ളത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. തീരദേശ പൊലീസിെൻറ വിഴിഞ്ഞം തീരത്തെത്തിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.