ഏറ്റുമാനൂര്‍: ഹൈദരാബാദില്‍ മരിച്ച ട്രെയിനി ഫ്ലൈറ്റ് കാഡറ്റിെൻറ മൃതദേഹം ശനിയാഴ്ച ജന്മനാടായ കോട്ടയം അതിരമ്പുഴയില്‍ എത്തിക്കും. ഹൈദരാബാദ് ഹക്കിംപേട്ട് എയർഫോഴ്സ് സ്റ്റേഷനില്‍ യുദ്ധവിമാന പൈലറ്റ് െട്രയിനിയും അതിരമ്പുഴ പനന്താനത്ത് ഡൊമിനിക് മാത്യുവിെൻറയും (ടോമി) ടിസിയുടെയും മകനുമായ ആകാശ് പി. ഡൊമിനിക്കിനെ (23) വ്യാഴാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അല്‍വാല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഉസ്മാനിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശനിയാഴ്ച ഉച്ചയോടെ മൃതദേഹം അതിരമ്പുഴയില്‍ എത്തിക്കും.ആകാശ് ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞതായാണ് ഹൈദരാബാദിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പ്രശ്നങ്ങള്‍ ഒന്നും തന്നെ ആകാശിന് ഉണ്ടായിരുന്നില്ലെന്ന് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ എയർഫോഴ്സ് സ്റ്റേഷൻ പരിസരത്തെ ഫ്ലൈറ്റ് കാഡറ്റ് മെസിലുള്ള ഡൈനിങ് ഹാളിൽ നിന്നും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ് ആകാശ്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പതിവ് ബ്രീഫിങ്ങിന് ഹാജരായിരുന്നില്ലത്രേ.അടുത്ത മുറിയിൽ താമസിക്കുന്ന ട്രെയിനി ഫ്ലൈറ്റ് കാഡറ്റായ ഈശ്വർ മെസിലെ ജോലിക്കാരനെയും കൂട്ടി വന്ന് വാതിൽ തള്ളിത്തുറന്നപ്പോള്‍ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കാണാനായത്. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.