കോതമംഗലം: ആലുവ-മൂന്നാർ റോഡിലെ കിഴക്കെ ഇരുമലപ്പടിയിൽ സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് മൂന്നര വയസ്സുകാരൻ മരിച്ചു. കോട്ടപ്പടി മൂന്നാംതോട് പട്ടരുമഠം ഷഹീർ -ഫസീല ദമ്പതികളുടെ ഏകമകൻ മുഹമ്മദ് റഹീസാണ് മരിച്ചത്. ചൊവ്വാഴ്ച രണ്ടരയോടെ പിതാമഹൻ സിദ്ദീഖിനൊപ്പം മൂന്നാംതോടിലെ വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ, ലോറിയെ മറികടന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ ബസ് റോഡിൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു. കോതമംഗലത്തുനിന്ന് പൊലീസ് എത്തിയാണ് ബസ് റോഡിൽനിന്ന് നീക്കിയത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മുഹമ്മദ് റഹീസിെൻറ ഖബറടക്കം ബുധനാഴ്ച കോട്ടപ്പടി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.