പള്ളുരുത്തി: മാലിന്യം ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പരിക്കേറ്റ വയോധിക മരിച്ചു. പള്ളുരുത്തി ഇല്ലത്തുനഗര് വട്ടത്തറ വീട്ടില്‍ ബോസിെൻറ ഭാര്യ സുധര്മിണിയാണ് (68) മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി പള്ളുരുത്തി ഇല്ലത്തുനഗറില്‍ വാടകക്ക് താമസിക്കുന്ന രാജേഷിനെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ ഇയാള്‍ ഇല്ലത്തുനഗറില്‍ പുതിയ വീട് നിര്മിച്ചുവരുകയായിരുന്നു. വീടിനുസമീപത്ത് സുധര്‍മിണി ചവറുകള്‍ ഇടുന്നതുകണ്ട് ഓടിയെത്തിയ രാജേഷ് ആദ്യം ഇവരുടെ പേരക്കിടാവ് അനന്തകൃഷ്ണനുമായി വാക്തർക്കം ഉണ്ടാകുകയും മര്‍ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സുധര്‍മിണിയെ തള്ളിയിട്ടു. തലയടിച്ച് വീണതിനെത്തുടർന്ന് സുധര്മിണിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തിങ്കളാഴ്ച പുലർച്ചയോടെ പള്ളുരുത്തി ഇൻസ്പെക്ടർ ജോയ് മാത്യുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എയിൻ ബാബു, സജീവ് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ സുഘോഷ്, മണിക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ഇ. സമദ്, പ്രസാദ്, പോൾ, ഹനീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ആശുപത്രി നടപടികൾ പൂർത്തിയാക്കി വൈകീട്ടോടെ മൃതദേഹം സംസ്കരിച്ചു. മകൾ: ലിനി. മരുമകൻ: ഉദയന്‍.