ആലുവ: വഞ്ചി കെട്ടുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞുവീണ് കടത്തുകാരൻ മരിച്ചു. കയൻറിക്കര സ്റ്റാൻഡേർഡ് കടത്തുകടവിലെ കടത്തുകാരൻ പടിഞ്ഞാറെ കടുങ്ങല്ലൂർ കുന്നത്തേടത്ത് സുരേന്ദ്രനാണ് (സുര-51) മുങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് 7.30ഓടെ പൊലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി. എന്നാൽ, പുഴയിലിറങ്ങാനോ പുഴയിൽ തിരയാനോ ആവശ്യമായ സാമഗ്രികൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞുണ്ണിക്കര സ്കൂബാ ടീം, ഏലൂക്കര എസ്.ഡി.പി.ഐ െറസ്ക്യൂ ടീം എന്നിവർ ചേർന്നാണ് രാത്രി 11 ഓടെ മൃതദേഹം കണ്ടെത്തിയത്. സുധീർ ബുഹാരിയുടെ നേതൃത്വത്തിൽ സലീം, നൗഷാദ്, നിയാസ് കപ്പൂരി, റൗബീൽ, അൻസാരി, കബീർ, ഷാനവാസ്, ഷിഹാബ്, അൻവർ സാദിഖ്, വഹാബ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ബിനാനിപുരം പൊലീസ് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ സംസ്കരിച്ചു. ഭാര്യ: പരേതയായ വിമല. മക്കൾ: അഖിൽ, അമൽ.