അങ്കമാലി: നഗരസഭ വക കുളത്തില്‍ കുളിക്കാനെത്തിയ അന്തര്‍സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ച നിലയില്‍. തമിഴ്നാട് കള്ളക്കുറിശ്ശി കുതിരചന്തല് ഇളയപെരുമാള്‍ മകന് തിരുമണിയാണ് (22) മരിച്ചത്. അങ്കമാലി പൊലീസ് സ്റ്റേഷന് സമീപത്തെ പറക്കുളത്തില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. അങ്കമാലിയിലും പരിസരങ്ങളിലും ദിവസവേതനക്കാരനായിരുന്നു. ഉച്ചക്കുശേഷം കുളിക്കാനെത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം സംബന്ധിച്ച് പൊലീസിന് സൂചന നല്‍കിയത്. തിരുമണിയുടെ പണി ആയുധങ്ങളും മൊബൈല്‍ഫോണും വസ്ത്രങ്ങളും ചെരുപ്പും മരുന്നും കരയില്‍ കെണ്ടത്തി. 20 അടി താഴ്ചയുള്ളതാണ് കുളം. അങ്കമാലിയിൽനിന്ന് അഗ്നിരക്ഷ സേനെയത്തി മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കരക്കെടുത്തത്. മാസ്ക് ധരിച്ച നിലയിലായിരുന്നു. കുളിക്കുന്നതിന് മുമ്പായി അപസ്മാരമോ, കുഴഞ്ഞോ കുളത്തില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. മരണവിവരമറിഞ്ഞ് തമിഴ്നാട്ടില്‍നിന്ന് തിരുമണിയുടെ ബന്ധുക്കള്‍ അങ്കമാലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.