കോലഞ്ചേരി: മദ്യപിച്ച് വീട്ടിലെത്തിയ സഹോദരങ്ങൾ തമ്മിലെ തർക്കത്തിനിടെ അനുജനെ വീട്ടിലെ മച്ചിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. പഴന്തോട്ടം പുന്നോർക്കോട് കണ്ടാരത്തിൻകുടി പ്രദീപാണ് (38) മരിച്ചത്. കഴിഞ്ഞ 14ന് പകൽ 11ഓടെ വീട്ടിൽ മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തെതുടർന്ന് പ്രദീപ് വീടിെൻറ മച്ചിൽ ഒളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ജ്യേഷ്ഠൻ പ്രസാദ് (40) മച്ചിനുമുകളിൽ കയറി താഴേക്ക് തള്ളിയിടുകയായിരുന്നു. വീട്ടിൽ കിടന്ന പ്രദീപിനെ ഒരുദിവസം മുഴുവൻ അമ്മ ശുശ്രൂഷിച്ചിരുന്നു. പിറ്റേന്ന് ബോധം തെളിയാത്തതിനെതുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി പ്രദീപ് മരിച്ചു. പ്രസാദ് ഒളിവിലാണ്. കേസെടുത്തതായി കുന്നത്തുനാട് പൊലീസ് സബ് ഇൻസ്പെക്ടർ വി.ടി. ഷാജൻ പറഞ്ഞു.