വരാപ്പുഴ: നിയന്ത്രണം വിട്ട ചരക്കുലോറി പാഞ്ഞുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു. കൂനമ്മാവ് ഐ.ടി.സി റോഡിൽ മാതിരപ്പിള്ളി വീട്ടിൽ അഷ്വിൻ തോമസ് (22), കൂനമ്മാവ് കൊച്ചാൽ കുന്നത്തറ വീട്ടിൽ പോളിെൻറ മകൻ അജയ് പോൾ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11ഓടെ ദേശീയപാത 66ൽ വരാപ്പുഴ ഗോപിക ബാറിന് സമീപമാണ് അപകടം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചശേഷം ഇരുവരുടെയും തലയിൽകൂടി വാഹനം കയറുകയായിരുന്നു. ഇടപ്പള്ളി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ലോറി. അതേ ദിശയിലാണ് യുവാക്കൾ സഞ്ചരിച്ചത്. ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് വരാപ്പുഴ പൊലീസ് കേസെടുത്തു. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.അജയ് പോളിെൻറ മൃതദേഹം വെള്ളിയാഴ്ച കൂനമ്മാവ് സെൻറ് ഫിലോമിനാസ് ദേവാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. അഷ്വിെൻറ മൃതദേഹം ശനിയാഴ്ച രാവിലെ കൂനമ്മാവ് സെൻറ് ഫിലോമിനാസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. അജയ് പോളിെൻറ മാതാവ്: ബീന. സഹോദരങ്ങൾ: ആഷിക്, അതുൽ.