വടക്കന്‍ വെളിയനാട്: പ്രമുഖ ചിലന്തി ഗവേഷകന് ഡോ. പി.എ. സെബാസ്റ്റ്യൻ (64) നിര്യാതനായി. പോത്താലില്‍ കുടുംബാംഗമാണ്. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ മുന്‍ അധ്യാപകനും ചിലന്തി ഗവേഷണകേന്ദ്രം സ്ഥാപക ഡയറക്ടറുമായിരുന്നു. 30 വര്‍ഷത്തിലധികമായി ഇന്ത്യന്‍ ചിലന്തി ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നൂറോളം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്പൈഡേഴ്സ് ഓഫ് ഇന്ത്യ എന്ന പുസ്തകവും രചിച്ചു. ദേശീയ-അന്തർദേശീയതലത്തിലായി 15 ഗവേഷക ബഹുമതികള്‍ നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല എസ്.എച്ച് കോളജ് ജന്തുശാസ്ത്രവിഭാഗം ഗവേഷകമാര്ഗദര്ശിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: എലിസബത്ത്. മക്കള്‍: റോഷ്നി, ആൻറണി, ടീന. മരുമകന്: ജിബിന്‍. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വടക്കന്‍ വെളിയനാട് സെൻറ് ഗ്രിഗോറിയോസ് ഓഫ് കേസറിയ പള്ളി സെമിത്തേരിയില്‍.