കൊച്ചി: തൃശൂർ അഡീഷനൽ ജില്ല ജഡ്ജിയായിരുന്ന മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് അനുഗ്രഹയിൽ വി. ഷൈനി (57) നിര്യാതയായി. തൃശൂരിൽ സബ് ജഡ്ജിയായും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും പ്രവൃത്തിച്ചിരുന്നു. കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ മജിസ്ട്രേറ്റായും കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ സബ് ജഡ്ജിയായും മലപ്പുറം കുടുംബ കോടതി, എറണാകുളം വഖഫ് കോർട്ട് എന്നിവിടങ്ങളിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ അഡീഷനൽ ജില്ല ജഡ്ജിയായിരിക്കെ വളൻററി റിട്ടയർമെൻറ് എടുത്തു. തൃശൂർ മെഡിക്കൽ കോളജ് സർജൻ ഡോ. പി.ജെ. ബാബുവാണ് ഭർത്താവ്. മക്കൾ: അഖില ബാബു, അമൃത ബാബു. കേരള ഹൈകോടതി ജഡ്ജി വി. ഷെർസി, കോഴിക്കോട് മെഡിക്കൽ കോളജ് മുൻ ഫോറൻസിക് സർജൻ ഡോ. ഷേർളി വാസു, മാക്സ്വെൽ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ) എന്നിവർ സഹോദരങ്ങളാണ്.