ആലുവ: ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിൽ ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഗുരുതര പരിക്ക്. ആലുവ പട്ടേരിപ്പുറം വെമ്പിള്ളിയത്ത് വീട്ടിൽ പരേതനായ സേവ്യറിെൻറ മകൻ പ്രിൻസാണ് (30) മരിച്ചത്. അയൽവാസിയും സുഹൃത്തുമായ ‘ചൂർണി’യിൽ കുഞ്ഞുമോെൻറ മകൻ അശ്വിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ച ഒന്നരയോടെ ആലുവ - അങ്കമാലി റോഡിൽ ദേശം കവലക്ക് സമീപമായിരുന്നു അപകടം. പ്രമുഖ ചിത്രകാരൻ പരേതനായ എം.വി. ദേവെൻറ കൊച്ചുമകനാണ് അശ്വിൻ. അശ്വിെൻറ പിതാവിനൊപ്പം വിദേശത്താണ് മാതാവ് ജമീലയും. എയർപോർട്ടിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ അശ്വിനൊപ്പം കൂട്ടുപോയതാണ് പ്രിൻസ്. മീഡിയനിലിടിച്ച് ബൈക്ക് മറിഞ്ഞപ്പോൾ പ്രിൻസ് ദൂരേക്കാണ് തെറിച്ചത്. ഇരുവരും ബോധരഹിതരായി. തൊട്ടുപിന്നാലെ എത്തിയ വാഹന യാത്രക്കാരൊന്നും പ്രിൻസിനെ കണ്ടില്ല. അശ്വിനെ ഉടൻ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ എത്തിച്ചു. 15 മിനിറ്റിന് ശേഷമാണ് പ്രിൻസിനെ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അൽപസമയത്തിനകം മരിച്ചു.വിദേശത്തായിരുന്ന പ്രിൻസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ 16ന് നെഗറ്റിവായെങ്കിലും മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവാണ്. ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ സെൻറ് ഡൊമിനിക് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. അവിവാഹിതനാണ്. മാതാവ്: അൽഫോൺസ. സഹോദരൻ: ചാൾസ്.