ജിസ്മോൻ
അങ്കമാലി: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാറക്കടവ് വട്ടപ്പറമ്പ് കോടുശ്ശേരി മുല്ലേപ്പറമ്പില്‍ വീട്ടില്‍ തോമസിെൻറ മകന് എം.ടി. ജിസ്മോനാണ് (35) മരിച്ചത്.
അവിവാഹിതനാണ്. വെള്ളിയാഴ്ച രാത്രി 12ഓടെ പാറക്കടവ് പുളിയനം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. വിദേശത്തായിരുന്ന ജിസ്മോന് കുറെ നാളായി അങ്കമാലി കരയാംപറമ്പിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം.
ടാറിങ് പൂര്‍ത്തിയായിവരുന്ന റോഡിൽ എതിര്‍ദിശയിലെ വാഹനത്തിെൻറ ഹെഡ്ലൈറ്റിെൻറ പ്രകാശം കണ്ണിൽ തട്ടി ബൈക്ക് നിയന്ത്രണംവിടുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ തലയടിച്ച് വീണു. അവശനിലയിലായ ജിസ്മോനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോവിഡ് പരിശോധനയില്‍ പോസിറ്റിവായതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം ശനിയാഴ്ച വൈകീട്ട് കോടുശ്ശേരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. മാതാവ്: മറിയാമ്മ. സഹോദരങ്ങള്‍: ജോബി, ജോഷി, ജിനോയി.