അടൂർ: പാറ കയറ്റിവന്ന ലോറിക്ക് സൈഡ് പറഞ്ഞുകൊടുക്കവേ ടിപ്പർ ലോറിക്കും ഭിത്തിക്കുമിടയിൽപെട്ട് ഞെരുങ്ങി ടിപ്പർ ഉടമ മരിച്ചു. അടൂർ കണ്ണംകോട് കൈലാസത്തിൽ അനൂപാണ് (33) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ന് പെരിങ്ങനാട് തെക്കുംമുറി അംഗൻവാടിക്ക് സമീപമാണ് അപകടം. പുരയിടത്തിൽ പാറ ഇറക്കാൻ പിറകോട്ട് എടുത്ത വാഹനത്തിെൻറ ചക്രം അംഗൻവാടിയുടെ സെപ്റ്റിക് ടാങ്കിെൻറ സ്ലാബിൽ കയറി സ്ലാബ് തകർന്ന് വലതുവശത്തേക്ക് ചരിഞ്ഞു. ഈ സമയം ലോറിക്കും അംഗൻവാടി കെട്ടിടത്തിനും ഇടയിൽ ഞെരിഞ്ഞമർന്നാണ് അപകടം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടിപ്പർ ലോറി വലിച്ചുമാറ്റി അനൂപിനെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അഖില. മക്കൾ: അർജുൻ, ആർജവ് (മൂന്നുമാസം)