വൈക്കം: വേമ്പനാട്ടു കായലിൽ മത്സ്യബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നേരേകടവ് നാഗംപൂഴിക്കാട് സന്തോഷാണ്(52) മരിച്ചത്. ഞായറാഴ്ച പുലർച്ച അഞ്ചിന് വേമ്പനാട്ട് കായലിൽ വള്ളത്തിൽ വലയിടുന്നതിനിടയിലാണ് സന്തോഷ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നയാൾ സന്തോഷിനെ കരയിലെത്തിച്ചു വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് 3.15 ഓടെ മരിച്ചു. കോവിഡ് പരിശോധനക്ക് ശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ: സരസ്വതി. മക്കൾ: അശ്വതി, ആതിര.