രാമപുരം: സി.എം.ഐ സഭയിലെ ആദ്യകാല മിഷനറി വൈദികന് ഫാ. ജോര്‍ജ് കനീഷ്യസ് കച്ചിറമറ്റം (85) നിര്യാതനായി. മറാത്തി ഫാദര്‍, പട്ടുഹാഡായുടെ ആത്മീയ പിതാവ്, ഛാന്ദായിലെ പൗലോസ് അപ്പോസ്തലന് എന്നീ പേരുകളിൽ പ്രശസ്തനായിരുന്നു. 1936ല്‍ പാലാ രൂപതയിലെ രാമപുരം ഇടവകയില്‍ ജനിച്ച ഫാ. കനീഷ്യസ് 1964 ല്‍ വൈദികനായി. 1966 മുതല്‍ ഛാന്ദാ രൂപതയില്‍ മിഷന് രംഗത്ത് സജീവമായി. വറൂര്, പാട്ടഗുഡ, ശേങ്കാവ്, വണി, ജീവതി മിഷന് സെൻററുകള്‍ തുടങ്ങുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. വീരൂര്, കൊപ്രേലി, അള്ളാപ്പള്ളി, ഗോമിനി മിഷന് മേഖലകളിലും സേവനം ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ആദിവാസി കുടിലുകളിലെ നിത്യസന്ദര്‍ശകനായിരുന്നു. ഛാന്ദാ രൂപതയുടെ ബെസ്റ്റ് മിഷനറി അവാര്‍ഡ്, സിറോ മലബാര്‍ സഭയുടെ റിസര്‍ച് സെൻറര്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്കാരശുശ്രൂഷ ശനിയാഴ്ച 2.30ന് രാമപുരം അമനകര സി.എം.ഐ ഭവനത്തില്‍ പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിെൻറ മുഖ്യകാര്‍മികത്വത്തിലും മാര്‍ ജോസഫ് കുന്നത്തിെൻറ സഹകാര്‍മികത്വത്തിലും നടക്കും.