കൊച്ചി: ഗോശ്രീ രണ്ടാം പാലത്തിെൻറ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയയാളെ എടുത്ത് ഉയർത്തുന്നതിനിെട ഉദ്യോഗസ്ഥരുടെ മുന്നിൽ യുവതിയുടെ ആത്മഹത്യ. രാവിലെ 9.45ഓടെയാണ് ഓട്ടോറിക്ഷ തൊഴിലാളി ബോൾഗാട്ടി പത്താംപറമ്പിൽ വിജയനെ (60) പാലത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കോവിഡ് ബാധിതനായിരുന്നു ഇദ്ദേഹം. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടി സ്വീകരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ നടന്നുപോയ പള്ളിപ്പുറം വലിയവീട്ടിൽ നെൽസെൻറ മകൾ ബ്രിയോണ (26) കായലിലേക്ക് ചാടിയത്. യുവതി പെട്ടെന്ന് ചാടുന്നത് കണ്ട അജിത് കുമാർ എന്ന യുവാവ് രക്ഷപ്പെടുത്താൻ പിറകെ ചാടി. ഇദ്ദേഹം നീന്തിയെത്തി യുവതിയെ പിടിച്ചുയർത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ കൊട്ടവഞ്ചിയിലെത്തി കരയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു. ജോലിയുടെ ഇൻറര്വ്യൂവിനെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ബ്രിയോണ. കോവിഡ് വ്യാപനത്തിന് പിന്നാലെ സോഫ്റ്റ്വെയർ കമ്പനിയിലെ ജോലി നഷ്ടമായ ഇവർ വിവിധയിടങ്ങളില്‍ ജോലിക്ക് ശ്രമിക്കുകയായിരുന്നു. ബ്രിയോണയുടെ മാതാവ്: ലൈസ. സഹോദരങ്ങള്‍: ബ്രോമില്‍, ബ്രിേൻറാ.
പനി ഉൾപ്പെടെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന വിജയൻ കോവിഡ് പരിശോധനക്ക് വിധേയനായി. ഫലം പോസിറ്റിവ് ആണെന്ന് അറിഞ്ഞതിനുപിന്നാലെ ഇയാളുടെ ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നു. ബന്ധുക്കൾ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. മീൻപിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.
കൂടാതെ, രാവിലെ ഏഴോടെ ഡി.പി വേള്ഡിനോടുചേര്ന്ന് അജ്ഞാത പുരുഷ മൃതദേഹം കരക്കടിഞ്ഞിരുന്നു. 40 വയസ്സിന് മുകളില്‍ തോന്നിക്കുന്നയാള്‍ പാൻറ്സും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് മുളവുകാട് പൊലീസ് പറഞ്ഞു.