കോട്ടയം: പള്ളം പഴുക്കാനിലക്കായലിൽ വള്ളത്തിൽ നിന്ന് വീണ് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. പള്ളം ആറായിരം നീണ്ടിശ്ശേരിൽ രാജെൻറ മകൻ രതീഷിെൻറ (മണിക്കുട്ടൻ -35) മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ കായലിലൂടെ പള്ളം കരിമ്പിൻകാലാ കടവിലേക്ക് വെള്ളമെടുക്കാൻ എത്തിയ മണിക്കുട്ടൻ വള്ളത്തിൽനിന്ന് വീഴുകയായിരുന്നു. മണിക്കുട്ടനില്ലാതെ വള്ളം കായലിലൂടെ ഒഴുകിനടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേന അംഗങ്ങളെയും പൊലീസിനെയും അറിയിച്ചത്.
തിങ്കളാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് പഴുക്കാനിലം ഭാഗത്ത് കായലിൽതന്നെ മൃതദേഹം പൊങ്ങിയത്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം കരക്കെടുത്തു.
പള്ളം ആറായിരം പ്രദേശത്ത് കായലിന് നടുവിൽ ബണ്ടിലാണ് മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്. ഇവിടെനിന്ന് പള്ളം കരിമ്പിൻകാല കടവിൽ എത്തിയാണ് ഇവർ വീട്ടുസാധനങ്ങൾ വാങ്ങുന്നതും വെള്ളം ശേഖരിക്കുന്നതും. ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.