കുമളി: ലോക്ഡൗണിനെത്തുടർന്ന് കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതിരുന്നതോടെ യുവാവായ വ്യാപാരി വിഷം കഴിച്ചുമരിച്ചു. തേനി ജില്ലയിലെ കോമ്പൈ ദുരൈസ്വാമി പുരത്താണ് സംഭവം. മധുരപലഹാരക്കട നടത്തിയിരുന്ന തമിഴ്െശൽവനാണ് (40) മരിച്ചത്. രണ്ടുവർഷം മുമ്പാണ് തമിഴ്െശൽവൻ കോെമ്പെക്കടുത്ത് കട തുടങ്ങിയത്. പലരിൽനിന്നും പണം കടം വാങ്ങിയാണ് കടയിലേക്ക് സാധനങ്ങൾ വാങ്ങിയിരുന്നത്. കോവിഡിനെത്തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ പലിശയും ഇരട്ടിച്ചു. കടം നൽകിയവരിൽ ചിലർ പണത്തിന് സമീപിച്ചെങ്കിലും കട അടച്ചിട്ടിരുന്നതിനാൽ പണം നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വിഷമത്തിലായ തമിഴ്െശൽവൻ വീട്ടിൽ ആരുമില്ലാതിരുന്ന സമയം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു. ഭാര്യയും രണ്ടുമക്കളും ഉണ്ട്.