കരസേനയിൽ മതാധ്യാപകരാകാം

കരസേനയിൽ ജൂനിയർ കമീഷൻഡ് ഓഫിസർ പദവിയിൽ മതാധ്യാപകരാകാം. ആകെ 194 ഒഴിവുകളുണ്ട്. വിവിധ വിഭാഗങ്ങളിൽ ലഭ്യമായ ഒഴിവുകൾ-പണ്ഡിറ്റ് 171, പണ്ഡിറ്റ് ഗൂർഖ-9, ഗ്രാന്തി (Granthi)-5, മൗലവി (സുന്നി)-5, അലവി (ശിയ)-1, പാതിരി (Padri)-2, ബോധ്മോങ്ക് (മഹായാന) -1പണ്ഡിറ്റ് ഗൂർഖ വിഭാഗത്തിൽ ഹിന്ദുക്കളെയും മൗലവി ശിയ വിഭാഗത്തിൽ ലഡാക്കി മുസ്ലിം ശിയമാരെയുമാണ് പരിഗണിക്കുക.

91-95 വരെ കോഴ്സുകളിലേക്കുള്ള റിലിജീയസ് ടീച്ചേഴ്സ് റിക്രൂട്ട്മെൻറിനായാണ് (RRT) ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്. കേരളം, ലക്ഷദ്വീപ്, കർണാടകം എന്നിവിടങ്ങളിലെ ഉദ്യോഗാർഥികളുടെ റിക്രൂട്ടിങ് മേഖല ഹെഡ്ക്വാർട്ടർ ബാംഗ്ലൂരാണ്.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. ചില തസ്തികകൾക്ക് മതാചാരപ്രകാരമുള്ള മറ്റു യോഗ്യതകൾകൂടി വേണം. പണ്ഡിറ്റ്, പണ്ഡിറ്റ് ഗൂർഖ തസ്തികകൾക്ക് ഹിന്ദുക്കൾക്കാണ് അപേക്ഷിക്കാവുന്നത്. ആചാര്യ/ശാസ്ത്രി (സംസ്കൃതം) / Karamkandൽ ഏകവർഷ ഡിപ്ലോമ യോഗ്യതകൂടിയുണ്ടാവണം. ഗ്രാന്തി തസ്തികക്ക് സിഖുകാരെയാണ് പരിഗണിക്കുക. മൗലവി/മൗലവി ശിയമാർക്ക് ലഡാക്ക് സ്കൗട്ട്സ് വിഭാഗത്തിലേക്കാണ് അവസരം. മുസ്ലിം ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പാതിരി വിഭാഗത്തിലേക്ക് മതാചാരപ്രകാരമുള്ള ഫ്രീസ്റ്റ്ഹുഡ് ഉള്ളവർക്കാണ് അവസരം.

ബുദ്ധിസ്റ്റുകൾക്ക് ബോധ്മോങ്ക്/മഹായാന വിഭാഗത്തിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ജനറൽ കാറ്റഗറിയിൽപെടുന്നവർക്ക് 160 സെ.മീറ്ററിൽ കുറയാതെ ഉയരം വേണം. ഗൂർഖകൾക്കും അന്തമാൻ-നികോബാർ, ലക്ഷദ്വീപ് നിവാസികൾക്കും 155 സെ.മീറ്റർ മതി. എല്ലാ വിഭാഗങ്ങൾക്കും 77 സെ.മീറ്റർ നെഞ്ചളവുണ്ടായിരിക്കണം.

ഭാരം 50/48 കിലോഗ്രാമിൽ കുറയരുത്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി www.joinindianarmy.nic.inൽ ഫെബ്രുവരി ഒമ്പതുവരെ സമർപ്പിക്കാം. സെലക്ഷൻ നടപടിക്രമം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

Tags:    
News Summary - army teachers, carees education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.