കവിത; സംഭാഷണം

മരച്ചുവട്ടിൽ ആഴത്തിൽ

തല ചായ്ച്ചിരുന്ന്

വലതുകൈപ്പത്തി ചെവിയോട്

ചേർത്തുവെച്ച് അയാൾ

സംസാരിച്ചുകൊണ്ടിരുന്നു.

കാറ്റ്...പക്ഷികൾ...മേഘം...

എല്ലാവരും അയാളെ

നിശ്ശബ്ദം ശ്രവിച്ചുകൊണ്ടിരുന്നു.

എനിക്കു മാത്രം പക്ഷേ

ഒന്നും കേൾക്കുവാനായില്ല.

ആരോടായിരിക്കും

ഇത്രയും സ്നേഹത്തോടെ,

ഇത്രയും ലഹരിയോടെ

അയാൾ സംസാരിക്കുന്നുണ്ടാവുക!

ആരായിരിക്കും ഇത്രയും

മനോഹരമായി അയാളെ

കേൾക്കുന്നുണ്ടാവുക?

ആരായിരിക്കും ശരീരം മുഴുവനും

ഹൃദയമുള്ള ആ അലിവിന്റെ തമ്പുരാൻ?

ഒരിക്കലെങ്കിലും ഇത്രയും

ഇഷ്ടത്തോടെ ഞാനാരോടെങ്കിലും

സംസാരിച്ചിട്ടുണ്ടാവുമോ?

ഇത്രയും മനോഹരമായി

ആരെയെങ്കിലും കേട്ടിട്ടുണ്ടാകുമോ?

ഇല്ല ഇല്ല  എന്ന് ആരോ

എന്റെ നെഞ്ചിൻചുമരിൽ

ശക്തിയായി ഇടിക്കുന്നു.

Tags:    
News Summary - Poem; Sambhashanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT