വിവാഹ വാഗ്ദാനം നൽകി പീഡനം; മിഥുൻ ചക്രവർത്തിയുടെ ഭാര്യക്കും മകനുമെതിരെ എഫ്.ഐ.ആർ

ന്യൂഡൽഹി: വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിക്കും മകൻ മഹാക്ഷയ്ക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി. മുംബൈയിലെ ഒാഷിയാര പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായാണ് വിവരം.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടി നടിയും മഹാക്ഷയുടെ മുൻ കാമുകിയുമായ യുവതി നൽകിയ പരാതിയിലാണ് നടപടി. 2015 മുതൽ യുവതിയും മഹാക്ഷയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചെന്നും തെൻറ സമ്മതമില്ലാതെ ഗർഭച്ഛിദ്രം നടത്തിയെന്നും 2018ൽ യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ മകനുമായുള്ള ബന്ധം തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് യോഗിത ബാലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായിരുന്നില്ല. തുടർന്ന് 2018ൽ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യ യോഗിതക്കും മകനുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തെളിവുണ്ടെന്നും മറ്റു കാര്യങ്ങൾ നിയമത്തിെൻറ വഴിക്ക് മുന്നോട്ടുപോകെട്ടയെന്നും അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഏക്ത ഗൗബ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.