ജലീബ് അൽ ശുയൂഖിലെ ഫീൽഡ് ആശുപത്രി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി കാലത്ത് ജലീബ് അൽ ശുയൂഖിൽ സ്ഥാപിച്ച ഫീൽഡ് ആശുപത്രി ഇൗ വർഷം അവസാനം വരെ പ്രവർത്തിക്കും. യൂത്ത് പബ്ലിക് അതോറിറ്റിയാണ് ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി താൽക്കാലിക ആശുപത്രി സജ്ജീകരിച്ചത്. ഇപ്പോൾ ഇവിടെ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ കേന്ദ്രം അടക്കണമെന്ന നിർദേശമുണ്ടായി. എന്നാൽ, തൽക്കാലം തുറന്നുവെക്കണമെന്ന നിലപാടാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചത്. തണുപ്പുകാലത്ത് കോവിഡ് കേസുകൾ അധികരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് താൽക്കാലിക ആശുപത്രി ഇൗ വർഷം മുഴുവൻ പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോവിഡിനെ തുടർന്ന് ജലീബ് അൽ ശുയൂഖിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഫീൽഡ് ആശുപത്രി ഏറെ ഉപകാരപ്പെട്ടിരുന്നു. ഫർവാനിയ ആശുപത്രിയിൽ കോവിഡ് കാലത്തെ തിരക്ക് കുറക്കാനും സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.