പ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുൽ മജീദ് സുഹ്രിക്ക് യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകിയപ്പോൾ
യാംബു: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ഇസ്ലാമിക പണ്ഡിതനും വാഗ്മിയും യാംബു ടൗൺ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനുമായ അബ്ദുൽ മജീദ് സുഹ്രിക്ക് യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നകിൽ. യാംബുവിലെ സാമൂഹിക സേവന മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ്. 2005ൽ യാംബു ടൗണിലുള്ള ജാലിയാത്ത് ഓഫിസിൽ നിയമിതനായത് മുതൽ സൗദിയുടെ മിക്ക ഭാഗങ്ങളിലുമുള്ള ഇസ്ലാഹി സെൻററുകളിൽ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായിരുന്നു.
ഇസ്ലാഹി സെൻറർ റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് പാർക്കിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ചെയർമാൻ അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് വേങ്ങര, അബ്ദുസ്സലാം മങ്കട, സിയാദ് കൊല്ലം, എ.സി.ടി. അലി, ഷാഫി വേങ്ങര, അലി അഷ്റഫ്, അബ്ദുല്ല മൂവാറ്റുപുഴ, അബ്ദുൽ അസീസ് കാവുംപുറം, ബഷീർ പൂളപ്പൊയിൽ, അനീസ് തിരൂർക്കാട്, അബ്ദുൽ ലത്തീഫ് കുറ്റിപ്പുറം, ഫാറൂഖ് കൊണ്ടേത്ത് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ മജീദ് സുഹ്രിക്കുള്ള ജാലിയാത്തിെൻറ ഉപഹാരം അബൂബക്കർ മേഴത്തൂരും ഇസ്ലാഹി സെൻററിെൻറ ഉപഹാരം ഹാഫിസ് റഹ്മാൻ മദനിയും പ്രവർത്തക സമിതിയുടെ ഉപഹാരം ബി.എം. നാസർ കരുനാഗപ്പള്ളിയും കൈമാറി. സെൻറർ ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും തൗഫീഖ് ബാബു നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് സുഹ്രി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.