ഇശൽ കാലാവേദി ജിദ്ദയിൽ സംഘടിപ്പിച്ച വിളയിൽ ഫസീല അനുസ്മരണ പരിപാടിയിൽ ജ്യോതി കുമാർ സംസാരിക്കുന്നു.
ജിദ്ദ: ഇശല്‍ കലാവേദി മാപ്പിളപ്പാട്ടുകളുടെ രാജകുമാരി വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു. ഈ വർഷമാദ്യം അവർ ജിദ്ദയില്‍ വന്നപ്പോള്‍ വിദേശത്തെ ഏറ്റവും അവസാനത്തെ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത് ഇശല്‍ കലാവേദിയായിരുന്നുവെന്ന് സംഘാടകര്‍ അനുസ്മരിക്കുകയും പരേതക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. വിളയില്‍ ഫസീലയുടെ പേരില്‍ സംസ്ഥാന സര്‍ക്കാർ ബഹുമതി ഏര്‍പ്പെടുത്തണമെന്ന് അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.
പുതിയ തലമുറയിലെ സംഗീതപ്രേമികള്ക്കുവേണ്ടി ഒരു കാലഘട്ടത്തിന്റെ ഗാനതരംഗമായ ഫസീലയുടെ പാട്ടുകള്‍ ശേഖരിക്കുകയും അക്കാദമിക തലത്തില്‍ അവ സംരക്ഷിക്കുകയും വേണമെന്നും പരിപാടിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും സംഗീത നാടക അക്കാദമിയുടെയും പ്രവാസി സാംസ്കാരിക പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തണമെന്നും ഇശല്‍ കലാവേദി ആവശ്യപ്പെട്ടു.
'ഫസീല, മരിക്കാത്ത ഓര്‍മകള്‍' എന്ന പേരിൽ ജിദ്ദ ഷാലിമാര്‍ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മാധ്യമപ്രവര്ത്തകന് മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മൊറയൂര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ കൊണ്ടോട്ടി, ബഷീര്‍ തിരൂര്‍, ഇബ്രാഹിം ഇരിങ്ങല്ലൂര്‍, ഹസന് കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, ജാഫറലി പാലക്കോട്, അബ്ദുല്‍ സലാം, റജിയ വീരാന്‍, ഹസീന അഷ്റഫ്, ജ്യോതി കുമാര്‍, സലീന മുസാഫിര്‍, റെമി ഹരീഷ്, ഇബ്രാഹിം കണ്ണൂര്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജഹാന് ഗൂഡല്ലൂര്‍ സ്വാഗതവും മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു. ഗഫൂര്‍, സുല്‍ഫി അഷ്റഫ് ചെറുകോട്, രാംനാസ്, റഫീഖ് കൊണ്ടോട്ടി, ശാഹുല്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.