യാംബു: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് പ്ലാറ്റ്ഫോമായ ‘അബ്ഷീർ’ വഴി ഒരുമാസത്തിനിടെ 26 ലക്ഷത്തിലധികം സേവനങ്ങൾ നൽകി. ജൂലൈയിലെ കണക്കാണിത്. പൗരന്മാർക്കും രാജ്യത്തെ വിദേശി താമസക്കാർക്കും സന്ദർശകർക്കും വേണ്ടിയാണ് ഇത്രയധികം ഓൺലൈൻ ഇടപാടുകൾ നടത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു. കുടുംബ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 11,057ഉം ദേശീയ തിരിച്ചറിയൽ കാർഡ് പുതുക്കാൻ 27,505ഉം തിരിച്ചറിയൽ കാർഡിന്റെ സാധുത പരിശോധിക്കാൻ 1,28,255ഉം ഇടപാടുകളും നടത്തി. ഏകദേശം 37,185 പേർക്ക് ഇതര സേവനങ്ങളും നൽകി.
കേടായ തിരിച്ചറിയൽ കാർഡുകൾക്ക് പകരം നൽകുന്നതിന് 9,209ഉം നഷ്ടപ്പെട്ടതിന് പകരം നൽകാൻ 28,517ഉം ഇടപാടുകൾ നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിെൻറ (ജവാസത്) സേവനത്തിെൻറ ഭാഗമായി 393,986 ഇലക്ട്രോണിക് പാസ്പോർട്ടുകൾ ഇഷ്യൂ ചെയ്യുകയും പുതുക്കുകയും ചെയ്തു. 640,588 റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്തു.
എക്സിറ്റ്, റീഎൻട്രി വിസ നീട്ടുന്നതിനായി 58,270 നടപടിക്രമങ്ങൾ പൂർത്തിയാക്കി. കൂടാതെ 389 ഇടപാടുകളിലൂടെ എക്സിറ്റ് വിസ നടപടിയും പൂർത്തിയാക്കി. സേവനങ്ങൾ കൈമാറാൻ 6,642ഉം ‘മുഖീം’ പ്രിൻറ് റിക്വസ്റ്റിനായി 32,246ഉം ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കാൻ 15,047ഉം ജോലിക്കെത്തുന്ന സ്ത്രീത്തൊഴിലാളികളെ സ്വീകരിക്കാനും അംഗീകാരം നൽകാനുമായി 2,029ഉം പാസ്പോർട്ട് ഇഷ്യൂ ചെയ്യാനും പുതുക്കാനും 109,736ഉം ഇടപാടുകൾ നടന്നതായും മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ (മൂറൂർ) സേവനങ്ങളിൽപെട്ട വാഹന ലൈസൻസ് പുതുക്കുന്നതിന് 108,469ഉം വാഹന റിപ്പയർ പെർമിറ്റിനായി 86,717ഉം അപേക്ഷകളിൽ നടപടി പൂർത്തിയാക്കി.
ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള 66,096 ഇടപാടുകളും ഡ്രൈവിങ് അംഗീകാരത്തിനായി 84,347 നടപടികളും നടത്തി. ജൂലൈയിൽ സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് (എസ്.പി.എൽ) രേഖകൾ കൈമാറാൻ 172,281 നടപടികളും അബ്ഷീർ സേവനത്തിലൂടെ 9,719 റിപ്പോർട്ടുകളും നൽകിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.