ജിദ്ദ: പാലക്കാടൻ പ്രവാസികൾക്ക് താങ്ങും തണലുമാകാൻ ജിദ്ദയിൽ ‘പാലക്കാട് ജില്ല കൂട്ടായ്മ ജിദ്ദ’ എന്ന പേരിൽ പുതിയൊരു സാംസ്കാരിക കൂട്ടായ്മക്ക് രൂപം നൽകി. വളരെ കുറഞ്ഞ ദിവസംകൊണ്ട് തുടക്കം കുറിച്ച വാട്സ്ആപ് ഗ്രൂപ്പിൽ ആയിരത്തിനടുത്ത് അംഗങ്ങളായി. ജിദ്ദയും ജിദ്ദയുടെ പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള അംഗങ്ങളാണ് കൂട്ടായ്മയിൽ ചേർന്നത്. ശറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സ്വന്തം നാട്ടുകാരെയും ജില്ലക്കാരെയും നേരിട്ട് കാണുക എന്ന ആഗ്രഹത്തോടെ ഒത്തുകൂടിയവർ പഴയ സൗഹൃദങ്ങൾ പുതുക്കി. പത്തു പേരടങ്ങുന്ന അണിയറ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചത്.
ജിദ്ദയിലെ വിവിധ സംഘടനകളിൽ ഭാരവാഹിത്വമുള്ള പത്തംഗ കമ്മിറ്റിയിലെ സീനിയർ അംഗം അബ്ദുല്ലത്തീഫ് കരിങ്ങനാട് യോഗം ഉദ്ഘാടനം ചെയ്തു. അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
അബ്ദുല്ലക്കുട്ടി എടപ്പലം, ഷാനവാസ് ഒലവക്കോട്, ഉണ്ണിമേനോൻ പാലക്കാട്, മുജീബ് മൂത്തേടത്ത്, നാസർ വിളയൂർ, ഷഫീഖ് പട്ടാമ്പി, ഹുസൈൻ കരിങ്കറ, എൻജി. മുഹമ്മദ് വല്ലപ്പുഴ, ഹബീബുല്ലാഹ് പട്ടാമ്പി, ഷൗക്കത്ത് പനമണ്ണ, സക്കീർ നാലകത്ത്, അലി തോണിക്കടവത്ത്, ഉമ്മർ തച്ചനാട്ടുകര, മുഹമ്മദലി പട്ടാമ്പി, സലീം പാലോളി, ഷഫീഖ് പട്ടാമ്പി, കെ.ടി. അബ്ദുൽ ഹമീദ് തച്ചനാട്ടുകര എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് മരണപ്പെട്ട മൂന്നു പെൺകുട്ടികളുടെ അനുശോചനമായി ഒരു മിനിറ്റ് സദസ്സ് മൗനപ്രാർഥന നടത്തി. മുസ്തഫ തൃത്താല സ്വാഗതവും മുജീബ് തൃത്താല നന്ദിയും പറഞ്ഞു. നവാസ് മേപ്പറമ്പ് അവതാരകനായിരുന്നു.
ജനറൽ ബോഡിയിൽനിന്ന് 61 പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. സമിതിയിൽനിന്ന് കമ്മിറ്റി ഭാരവാഹികളെ പിന്നീട് തെരഞ്ഞെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.