വരയൊഴിഞ്ഞ
കടലാസുകൾ
കരയ്ക്കടുക്കുമ്പോൾ
കഥ വറ്റിയ തിരകളുടെ
കൂമ്പാരമാണച്ഛൻ.
താണ്ടിയ ദൂരങ്ങളുടെ
കണക്കെടുപ്പുകൾ
മറന്ന്
ഉള്ളുലച്ച
ചില്ലറത്തുട്ടുകളിൽ
മറന്നുപോയ
ശരീരോശ്മാവിൽ
രാത്രിയെ പകലാക്കിയവരാണവർ.
കടയിലെ പറ്റു പുസ്തകത്തിൽ
കോലുമിഠായിയെപ്പോലും ഓർത്ത്
ജീവിതത്തെ അമ്പരപ്പിച്ചവർ..
ഉഴിഞ്ഞിട്ട ആയുസ്സിലെ
മുക്കാൽഭാഗവും
മക്കൾക്ക് വീതിച്ച ഓരോ-
അച്ഛനുമല്ലേ ഹൃദയത്തിലൊരിടം കൊടുക്കേണ്ടത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.