സുരേഷ് ശങ്കർ പ്രസിഡൻറ്, തൃശൂർ ജില്ല ഒ.ഐ.സി.സി, റിയാദ്
ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിച്ച് കടന്നുപോയപ്പോഴാണ് നാം ഇപ്പോൾ അനുഭവിക്കുന്ന ഒരുതരം പാരതന്ത്ര്യത്തെ കുറിച്ചാലോചിച്ചത്. കോവിഡ് മൂലം ഏതെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യമില്ലായ്മ നാം നേരിടുന്നു. ഏറ്റവും കുറഞ്ഞത് മുഖം മൂടി കൊണ്ടെങ്കിലും നമ്മൾ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സമ്മാനം സ്വാതന്ത്ര്യം ആണെന്ന് കോവിഡ് മൂലമുള്ള ക്വാറൻറീൻ നമ്മെ വീണ്ടും പഠിപ്പിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ മഹാമാരി കോവിഡ് -19ലൂടെ ലോകത്തെ അടച്ചുപൂട്ടലിലാക്കുേമ്പാൾ എവിടെയാണ് സ്വാതന്ത്ര്യം, എന്തിനാണ് സ്വാതന്ത്ര്യം എന്ന ചോദ്യമുയരുന്നു. സമൂഹത്തിെൻറ ആകെ നിലനിൽപിന് മുകളിലല്ല മനുഷ്യെൻറ സ്വാതന്ത്ര്യം എന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ട് നാം സാമൂഹിക അകലം പാലിക്കുന്നു. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും ആഘോഷങ്ങൾ ഇല്ലാതെയായി. പ്രാർഥന നിർബന്ധമായിരുന്ന അമ്പലങ്ങളും പള്ളികളും ചർച്ചും എല്ലാം നിശ്ശബ്ദമായി. നാൽക്കവലകളിലും കല്യാണമണ്ഡപങ്ങളിലും ശൂന്യത നിഴലിക്കുന്നു. അവധിക്കാലത്ത് പറന്നുല്ലസിച്ചു നടക്കേണ്ടുന്ന കുരുന്നുകൾ, വിദ്യാർഥികൾ എല്ലാം ഗൂഗ്ൾ മീറ്റ്, സൂം മീറ്റ്, വിഡിയോ കോൺഫറൻസ്, ഓൺലൈൻ ക്ലാസുകൾ, വെർച്വൽ ക്യൂ, വെബിനാർ എന്നിവയിൽ തളച്ചിടപ്പെട്ടിരിക്കുന്നു. അക്ഷരജ്ഞാനം ഇല്ലാത്തവർപോലും കോവിഡ് കാലത്ത് സാങ്കേതിക വിദ്യകൾ പഠിച്ചു.
അധ്യാപക-വിദ്യാർഥി ബന്ധം ഇന്ന് സ്ക്രീനുകളിൽ മാത്രമായി ചുരുങ്ങി. ഇന്ന് നാം പൊരുതുന്നത് ലോകത്താകമാനം ഭീതിവിതച്ച കോവിഡ്, പ്രളയം, അയൽരാജ്യങ്ങളുടെ കടന്നു കയറ്റം എന്നിവക്കെതിരെയും ഫാഷിസ്റ്റുകളുടെ മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും തിരിച്ചുപിടിക്കാനുമാണ്.ലക്ഷങ്ങളും കോടികളും മുടക്കി ആരാധനാലയങ്ങളും പ്രതിമകളും പണിയുമ്പോഴും ഭരണകർത്താക്കൾ അറിയുന്നില്ല, പാർശ്വവത്കരിക്കപ്പെട്ട വലിയൊരു വിഭാഗം ഇപ്പോഴും പട്ടിണിയും ദുരിതവും പേറി നിലനിൽപിനുവേണ്ടി പൊരുതുന്നു എന്നുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.