സൗദി സെൻട്രൽ ബാങ്ക് ഗവർണര്‍ അയ്മന് അല്‍ സയാരി
റിയാദ്: ലോക ഇസ്ലാമിക ധനകാര്യ മേഖല അഭൂതപൂർവ വളർച്ച കൈവരിച്ചുവരുന്നതായി സൗദി സെൻട്രൽ ബാങ്ക് ഗവർണര്‍ അയ്മന് അല്‍ സയാരി. ഇസ്ലാമിക് ഫിനാൻസിന്റെ മൂലധനം 11.2 ലക്ഷം കോടി റിയാലായി ഉയർന്നു. ഇതില്‍ ഏറ്റവും വലിയ ശക്തിയായി സൗദി അറേബ്യ മാറിയെന്നും ഗവർണർ അവകാശപ്പെട്ടു. 3.1 ലക്ഷം കോടി റിയാലാണ് സൗദിയുടെ മൂലധന നിക്ഷേപം.
റിയാദില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ഫിനാൻഷ്യല്‍ സർവിസസ് ബോർഡ് സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു ഗവർണർ. ഇസ്ലാമിക് ഫിനാൻസുമായി ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ഫിനാൻസ് മാർക്കറ്റുമാണ്. ഇസ്ലാമിക് ബാങ്കിന്റെ 33 ശതമാനം മൂലധനവും സൗദിയുടേതാണെന്നും ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള ഇസ്ലാമിക് ഫിനാൻസ് മേഖല ശക്തമായ വളർച്ചക്ക് സാക്ഷ്യംവഹിക്കുകയാണെന്നും അയ്മൻ അൽ സയാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.