റിയാദ്: ഗെയ്ൽ, ദേശീയപാത എന്നിവക്കുള്ള സ്ഥലമെടുപ്പിലെന്നപോലെ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിൽ പിണറായി സർക്കാർ കൈക്കൊള്ളുന്ന ഇച്ഛാശക്തിയുടെ പ്രകടനമാണ് കരിപ്പൂർ വിമാനത്താവള വികസനാവശ്യാർഥം സ്ഥലം വിട്ടുനൽകിയവർക്ക് അധിക തുക നൽകാനുള്ള നടപടിയെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുട്ടാപോക്ക് ന്യായങ്ങൾ നിരത്തി കരിപ്പൂരിന്റെ ചിറകരിയാൻ കാത്തിരിക്കുന്നവർക്ക് അവസരം നൽകാതെ ആവശ്യമായ റൺവേ വികസനം യാഥാർഥ്യമാക്കുക എന്നത് ഇടതുപക്ഷ സർക്കാർ മലബാറിലെ പ്രവാസി സമൂഹത്തോട് പുലർത്തുന്ന കരുതലിന്റെ കൂടി തെളിവാണ്.
റൺവേ വികസനത്തിന് പ്രത്യേക പാക്കേജ് തുക നൽകാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും നാഷനൽ കമ്മിറ്റി പ്രസ്താവിച്ചു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘ്പരിവാർ ഭരണകൂടത്തിന്റെ ഒത്താശയോടെ ഉത്തരേന്ത്യയിൽ ന്യൂനപക്ഷ വേട്ടക്കിറങ്ങിയതിന്റെ ഭാഗമായുള്ള കലാപമാണ് ഹരിയാനയിൽ സംഭവിച്ചതെന്നും പ്രസിഡൻറ് സായിദ് കള്ളിയത്, ജനറൽ സെക്രട്ടറി ഹനീഫ അറബി എന്നിവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.