Image Courtesy: Argaam.com
ജിദ്ദ: സൗദി അറേബ്യയിലെ പൊതുമേഖലയിലുള്ള മുഴുവൻ ജീവനക്കാരും ആഗസ്റ്റ് 30 (മുഹറം 11) മുതൽ ജോലി സ്ഥലങ്ങളിലെത്തണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. വിവിധ മേഖലകളിലേയും പട്ടണങ്ങളിലേയും ആരോഗ്യ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 30 മുതൽ പൊതുമേഖലയിലെ മുഴുവൻ ജോലിക്കാരും ജോലി സ്ഥലത്ത് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
ഗവൺമെൻറ് വകുപ്പുകൾക്ക് നൽകിയ സർക്കുലറിൽ ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ പാലിച്ചാണ് ജീവനക്കാർ ജോലി സ്ഥലങ്ങളിൽ ഹാജരാകേണ്ടതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ വകുപ്പ് മേധാവികൾക്ക് വിദൂര സംവിധാനത്തിൽ പ്രവർത്തിക്കാൻ കഴിയുന്നവരെ നിർണയിക്കാൻ അധികാരമുണ്ട്. അത് 25 ശതമാനത്തിൽ കവിയരുത്. ഫ്ലക്സിബിൾ ജോലിസമയം എന്നത് തുടരണം.
ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ളവരും ജോലിക്കെത്താൻ പാടില്ല. ലോക്ഡൗണിനു ശേഷം ശവ്വാൽ എട്ടിന് 50 ശതമാനം ജോലിക്കാർക്ക് ജോലി സ്ഥലത്തെത്താൻ മാനവ വിഭവശേഷി മന്ത്രാലയം അനുമതി നൽകിയിരുന്നു. ശവ്വാൽ 29 മുതൽ ജോലിക്കാരുടെ അനുപാതം 76 ശതമാനമാക്കി വർധിപ്പിച്ചു.
പല സംഘങ്ങളായാണ് ജോലിക്ക് വരേണ്ടതെന്ന് നിർദേശിച്ച് വെവ്വേറെ സമയങ്ങളും നിശ്ചയിച്ചിരുന്നു. ആദ്യ സംഘത്തിന് രാവിലെ 7.30ഉം രണ്ടാമത്തെ സംഘത്തിന് രാവിലെ 8.30ഉം മൂന്നാമത്തേതിന് രാവിലെ 9.30നുമായിരുന്നു സമയം നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.