റിയാദ്: പ്രവാസികളുടെ ആശങ്കയും അവസ്ഥയും പൂർണമായി മനസ്സിലാക്കി വേണ്ട പ്രവർത്തനങ ്ങൾ നടത്താൻ മുസ്ലിം ലീഗ് സജ്ജമാണെന്നും അധികാര കേന്ദ്രങ്ങളിൽ നിരന്തരമായ സമ്മർദം ചെലുത്തുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങ ൾ പറഞ്ഞു. റിയാദിലെ കെ.എം.സി.സി പ്രവർത്തകരുമായുള്ള ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
കേന്ദ്ര, കേരള സർക്കാറുകളിലും എംബസികളിലും പാർട്ടി ബന്ധപ്പെടുകയും പ്രവാസികളുടെ വിഷയങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഓരോ പ്രവാസിയും സ്വന്തം സുരക്ഷ ഉറപ്പുവരുത്തണം. ആർക്കും സഹായിക്കാൻ സാധിക്കാത്ത പകർച്ചവ്യാധിയാണിത്. പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ ലീഗിെൻറ പ്രാദേശിക കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പല ഭാഗങ്ങളിലും ഹെൽപ് ഡെസ്കുകളും തുറന്നിട്ടുണ്ട്. പ്രവാസലോകത്ത് വിവിധ തലത്തിലുള്ള സഹായങ്ങളുമായി സദാ സന്നദ്ധരായി കെ.എം.സി.സി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
റിയാദിലെ പ്രവാസി സമൂഹത്തിെൻറ കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ജില്ല, മണ്ഡലം ഭാരവാഹികളുമായി നടന്ന യോഗത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കോവിഡ് കാല പ്രവർത്തനങ്ങൾ ഷാഹിദ് വിശദീകരിച്ചു.
എം. മൊയ്തീൻകോയ, അബ്ദുൽ മജീദ് പയ്യന്നൂർ, അബ്ദുസ്സലാം തൃക്കരിപ്പൂർ, കെ.ടി. അബൂബക്കർ, സുബൈർ അരിമ്പ്ര, മുജീബ് ഉപ്പട, മുസ്തഫ ചീക്കോട്, പി.സി. അലി വയനാട്, സിദ്ദീഖ് തുവ്വൂർ, അഷ്റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, അൻവർ വാരം, പി.സി. മജീദ് കാളമ്പാടി, മെഹബൂബ് ധർമടം, ഹുസൈൻ കൊപ്പം, മുഹമ്മദ് കണ്ടകൈ, ഷഫീഖ് മട്ടന്നൂർ, ഷുഹൈൽ കൊടുവള്ളി എന്നിവർ സംസാരിച്ചു. ജലീൽ തിരൂർ സ്വാഗതവും ഷഫീർ പറവണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.