??????????????? ???????????? ???????? ??????? ????????? ????????????? ??????????? ??????????? ?????????? ????????? ???????????????????????? ??????????????

കാറപകടം: പരിഭ്രാന്തനായി കടലിൽ ചാടിയ ഡ്രൈവറെ പൊലീസ് രക്ഷിച്ചു

അബൂദബി: കാറപകടത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ കടലിൽ ചാടിയ ഡ്രൈവറെ അബുദബി പെ ാലീസ് രക്ഷപ്പെടുത്തി. കടലിൽ മുങ്ങിത്താണ ഡ്രൈവറെ പൊലീസ് ഒാഫിസർ വെള്ളത്തിലേക്ക് എ ടുത്തുചാടിയാണ് കരകയറ്റിയത്. അബൂദബിയിൽ കടലിന് സമീപത്തെ റോഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കാറുകളിലൊന്നിലെ ഏഷ്യക്കാരനായ ഡ്രൈവറാണ് ഭയവിഹ്വലനായി കടലിലേക്ക് ചാടിയത്. വാഹനാപകടം അറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പൊലീസിനോട് ജനങ്ങൾ ഡ്രൈവർ കടലിൽ ചാടിയ കാര്യം പറഞ്ഞു. വിവരമറിഞ്ഞ ട്രാഫിക് കൺട്രോൾ വകുപ്പിലെ ഫസ്റ്റ് അസിസ്റ്റൻറ് റാശിദ് സാലിം അൽ ശേഹി വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.


വെള്ളത്തിൽ മുങ്ങി അബോധാവസ്ഥയിലായ ഡ്രൈവറെ മിനിറ്റുകൾക്കകം ഇദ്ദേഹം കരയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായ ഡ്രൈവറെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്ത് ദിവസത്തിന് ശേഷമാണ് ഇയാൾക്ക് ബോധം തെളിഞ്ഞത്. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. റാശിദ് സാലിം അൽ ശേഹിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിെൻറ ധീരമായ പ്രവൃത്തിക്ക് വ്യാപകമായ പ്രശംസയാണ് ലഭിച്ചത്.

Tags:    
News Summary - car accident-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.