അബൂദബിയിലെ ഭവനങ്ങളിൽ വീടുതോറും നടത്തുന്ന കോവിഡ് പരിശോധന യജ്ഞ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരും വളൻറിയർമാരും സന്നദ്ധ പ്രവർത്തകരും
അബൂദബി: കോവിഡ്-19 രോഗ വ്യാപനത്തിനെതിരെയുള്ള പോരാട്ടം സമ്പൂർണ വിജയം നേടുംവരെ അബൂദബിയിൽ വീടുതോറുമുള്ള കോവിഡ് രോഗ പരിശോധന യജ്ഞം തുടരും. തലസ്ഥാന എമിറേറ്റിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ സൗജന്യ പരിശോധന തുടരുന്നതിെൻറ ഭാഗമായി ഈയാഴ്ച മുതൽ മുസഫയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലായിരിക്കും കോവിഡ് പരിശോധന യജ്ഞം.അബൂദബി പൊലീസ്, ആരോഗ്യ പ്രവർത്തകർ, 'ഞങ്ങളെല്ലാം പൊലീസ്'എന്ന കമ്യൂണിറ്റി പൊലീസ് സന്നദ്ധ പ്രവർത്തകർ എന്നിവർ ജൂൺ ആദ്യം മുതലാണ് വീടുകൾ കയറിയുള്ള പരിശോധന യജ്ഞം ആരംഭിച്ചത്. അബൂദബി പൊലീസിെൻറ പ്രത്യേക പട്രോളിങ് യൂനിറ്റായ അൽ മെർസാദിനു കീഴിൽ നടക്കുന്ന യജ്ഞം ജനസാന്ദ്രതയേറിയ മേഖലയിലെ വീടുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.അബൂദബി നഗരാതിർത്തിയിലെ ടൂറിസ്റ്റ് ക്ലബ്, ഖാലിദിയ, അൽ നജ്ദ, അൽ സഫ്റാന, കോർണിഷിെൻറ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പരിശോധന യജ്ഞം പൂർത്തീകരിച്ചു.
പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന സംഘം എല്ലാ സായാഹ്നങ്ങളിലും അബൂദബിയിലെ താമസക്കാരുടെ വീടിെൻറ വാതിലിൽ മുട്ടി പരിശോധനക്കുള്ള ക്ഷണം തുടരുമെന്ന് അബൂദബി ആരോഗ്യ സേവന കമ്പനിയായ സെഹയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മൻസൂർ അൽ ഖുബൈസി അറിയിച്ചു. കോവിഡ് രോഗ വ്യാപനം ലോകരാജ്യങ്ങളിലെല്ലാം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ തങ്ങളുടെ ആരോഗ്യ നില പരിശോധിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ വീടിെൻറ വാതിലിൽ സൗജന്യ സേവനം ഉറപ്പാക്കുന്നതിൽ അബൂദബിയിലെ എല്ലാ താമസക്കാരും ആഹ്ലാദത്തിലാണ്. അബൂദബി സർക്കാർ മാധ്യമ ഓഫിസ് കോവിഡ് പരിശോധന യജ്ഞത്തിെൻറ വിജയത്തെ ഉയർത്തിക്കാട്ടുന്ന വിഡിയോ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.
ഇതുവഴി പ്രയോജനം ലഭിച്ചവർ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും നന്ദിയും അറിയിക്കുന്നുണ്ട്. അബൂദബിയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദുബൈ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും സന്ദർശകരെയും പരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് അബൂദബിയിലേക്ക് പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.