ദുബൈ: സെക്സ് ടോയികൾ ഫേസ്ബുക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വിൽപനക്ക് ശ്രമിച്ച സ്ത്രീയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 31കാരിയായ ഇൗജിപ്ഷ്യൻ സ്ത്രീയാണ് അറസ്റ്റിലായത്.
സെക്സ് ഡോൾ വാങ്ങാനെന്ന വ്യാജേന ജനുവരിയിൽ ഒരാളെ അയച്ചാണ് പ്രതിയെ കുടുക്കിയത്. സ്ത്രീയെ കുറിച്ച് വിവരം നൽകിയയാളെ തന്നെയാണ് ഇതിനായി നിയോഗിച്ചത്.
അറസ്റ്റിന് ശേഷം സ്ത്രീയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 1124 സെക്സ് ഡോളുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. വിൽപന നടത്താൻ വേണ്ടിയാണ് ഇവർ ഇത് കൈവശം വെച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചൈനീസ് സ്ത്രീയാണ് തനിക്ക് സെക്സ് ടോയികൾ അയച്ചു തന്നതെന്നും വിൽപന നടത്താൻ ആവശ്യപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ സ്ത്രീ പൊലീസിനെ അറിയിച്ചി
രുന്നു.
ദുബൈ മിസ്ഡെമീെനസ് കോടതിയിൽ നടന്ന വിചാരണയിൽ തെൻറ വ്യക്തിപരമായ ആവശ്യത്തിനാണ് സെക്സ് ടോയികൾ സൂക്ഷിച്ചിരുന്നതെന്ന് ഇവർ പറഞ്ഞു. എന്നാൽ, സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി 5000 ദിർഹം പിഴ വിധിച്ചു.
ശിക്ഷ കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ അപ്പീൽ കോടതിയെ സമീപിച്ചു. അപ്പീൽ കോടതി പ്രതിക്ക് ഒരു മാസത്തെ തടവ് കൂടി വിധിച്ചു.
തടവിന് ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. തുടർന്ന് സ്ത്രീ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിൽപന നടത്താൻ വേണ്ടി തെൻറ കക്ഷി സെക്സ് ടോയികൾ കൈവശം വെച്ചിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ പരമോന്നത കോടതിയിൽ വാദിച്ചു. പ്രോസിക്യൂട്ടർമാരുടെ വാറൻറ് കിട്ടാതെയാണ് സ്ത്രീയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. പിടികൂടിയ വസ്തുക്കൾ നിയമവിധേയമായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്. സെക്സ് ടോയികളും പോണോഗ്രാഫിക് സാമഗ്രികളും നിരോധിത ഉൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇവയിൽ ചിലത് ഫാർമസികൾ വഴിയും കടകൾ വഴിയും വിൽപന നടത്തുന്നുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
തുടർന്ന് അപ്പീൽ കോടതി വിധി റദ്ദാക്കിയ പരമോന്നത കോടതി ജഡ്ജിമാരുടെ പുതിയ പാനൽ രൂപവത്കരിച്ച് കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.