അലിഗഢില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ  കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു

അലിഗഢ്: ട്യൂഷന്‍ സെന്‍ററിലേക്ക് പോവുന്നതിനിടെ 17കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കിലത്തെിയ ഒരുപറ്റം പേര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഢ് ടൗണില്‍ ആണ് സംഭവം. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി നഗരത്തിലെ ഹര്‍ദുഅഗഞ്ചില്‍ എത്തിയപ്പോള്‍ നാലു പേരടങ്ങുന്ന സംഘം വലിച്ചിഴച്ച് അടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ബൈക്കുകളില്‍ ആയാണ് ഇവര്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. വികൃതമാക്കിയ ശരീരം മണിക്കൂറുകള്‍ക്കു ശേഷമാണ് ഗ്രാമവാസികള്‍ കണ്ടത്. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരികാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം കുട്ടിയുടെ മൃതദേഹം അവിടെ നിന്ന് നീക്കാന്‍ അനുവദിച്ചില്ല.  ഗ്രാമീണരുടെ രോഷ പ്രകടനത്തില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. നീണ്ട വാക്കേറ്റങ്ങള്‍ക്കൊടുവില്‍ ആണ് സ്ഥലം സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്. രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായും എന്നാല്‍, ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ളെന്നുമാണ് റിപോര്‍ട്ട്. 
പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പുപാടത്ത് കിടക്കുന്നുവെന്ന വിവരമാണ് തങ്ങള്‍ക്കു കിട്ടിയതെന്നും അതിനുശേഷം ആ പ്രദേശത്ത് അന്വേഷണം നടത്തിയെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നുമാണ് പൊലീസിന്‍െറ വാദം. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 22കാരിയായ ജ്യോതിയെന്ന പെണ്‍കുട്ടികയെ മൃഗീയമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറയവെയാണ് യു.പിയില്‍ നിന്നും പുതിയ ബലാല്‍സംഗ വാര്‍ത്ത. ജ്യോതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരില്‍ ഒരാളായ കുട്ടിക്കുറ്റവാളിയെ കഴിഞ്ഞ ദിവസം കോടതിയുടെ ഉത്തരവ് പ്രകാരം മോചിപ്പിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.