ന്യൂഡൽഹി: രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ അഭിഷേക് മനു സിങ്വിയെ തെലങ്കാനയിൽനിന്ന് മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തെലങ്കാന ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന് നടക്കും. സിങ്വിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽനിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ സിങ്വി പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി 27ന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. തെലങ്കാനയിൽ കോൺഗ്രസിന് ഭൂരിപക്ഷമുള്ളതിനാൽ സിങ്വി വിജയിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.