ബി.ജെ.പി ദേശീയ ആസ്ഥാനത്ത് എത്തിയ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്‍റർ)നേതാവ് പുഷ്പ കമൽ ദഹൽ പ്രചണ്ഡയും മകളും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദക്കും കേന്ദ്ര വിദേശ മന്ത്രി എസ്. ജയശങ്കറിനുമൊപ്പം
ന്യൂഡൽഹി: ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെയും നേപ്പാൾ നേരത്തെ ഭരിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളി (മാവോയിസ്റ്റ് സെന്‍റർ)ന്‍റെയും ആദർശം വ്യത്യസ്തമെങ്കിലും ലക്ഷ്യം ഒന്നാണെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിനിടയിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാവിന്‍റെ പ്രതികരണം. വ്യത്യസ്ത ആദർശങ്ങളാണെങ്കിലും പാവങ്ങളെ ഉയർത്തികൊണ്ടുവരികയെന്ന ഒരേ ലക്ഷ്യമാണ് ഇരു കൂട്ടർക്കും -പ്രചണ്ഡ പറഞ്ഞു.
'ബി.ജെ.പിയെ അറിയുക' പരിപാടിയുടെ ഭാഗമായിരുന്നു പ്രചണ്ഡക്കുള്ള ക്ഷണം. അദ്ദേഹത്തിന്‍റെ മകളും ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കേരളത്തിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാൻ ബി.ജെ.പി ചുമതല നൽകിയ കേന്ദ്ര വിദേശ മന്ത്രി എസ്. ജയശങ്കറും ചേർന്ന് പ്രചണ്ഡയെയും മകളെയും പാർട്ടി ആസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു.
കോവിഡ് കാലത്തും ഭൂകമ്പത്തെ തുടർന്നും ഇന്ത്യ സഹായം നൽകിയതിന് പ്രചണ്ഡ നന്ദി പറഞ്ഞു. വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി നേതാവും നേരത്തെ ബി.ജെ.പി ആസ്ഥാനത്ത് സൗഹൃദ സന്ദർശനത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.