മോദിയുടെ കൈയും വിരലും വെട്ടാൻ ആളുകളുണ്ട്- റാബ്രി ദേവി

പറ്റ്ന: നരേന്ദ്ര മോദിയുടെ കൈയല്ല, തലവെട്ടാൻ വരെയുള്ള ആളുകൾ ഉണ്ടെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരായി ഉയരുന്ന വിരലുകൾ അരിഞ്ഞു വീഴ്ത്തുമെന്ന് ഭീഷണി മുഴക്കുന്നവർ അത് ചെയ്ത് കാണിക്കണമെന്ന് അവർ വെല്ലുവിളിച്ചു. നിരവധി പേർക്ക് മോദിയോടും ഇതേ കാര്യം ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറ്റ്നയിൽ നടന്ന ആർ.ജെ.ഡി സമ്മേളനത്തിൽ അവർ പരിഹസിച്ചു.

തനിക്കെതിരെ ചുമത്തിയിട്ടുള്ള എൻഫോഴ്സ്മെന്‍റിന്‍റെ കേസുകളിൽ ചോദ്യം ചെയ്യാൻ ആഗ്രഹമുളള ഉദ്യോഗസ്ഥർക്ക് തന്‍റെ വീട്ടിലേക്ക് വരാമെന്നും റാബ്രി ദേവി പറഞ്ഞു. നേരത്തെ കേസിൽ  രാബ്രി ദേവിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നിരധി തവണെ സമൻസ് അയച്ചിരുന്നു.
 
തിങ്കളാഴ്ചയാണ് ബിഹാർ ബി.ജെ.പി നേതാവ് നിത്യാനന്ദ റായ് നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന കൈകളും, വിരലുകളും വെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചത്. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയടക്കം വേദിയിലിരിക്കുമ്പോഴായിരുന്നു റായിയുടെ പ്രസംഗം

Tags:    
News Summary - Rabri Devi's Provocative Retort To BJP Leader's 'Chop Off Hands' Remark- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.