ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35എ റദ്ദാക്കിയെന്ന കിംവദന്തി പരന്നതിനെ തുടർന്ന് കശ്മീരിൽ ഹർത്താൽ. കശ്മീരിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ യുവാക്കൾ അക്രമം അഴിച്ചു വിട്ടു. തുടർന്ന് പല പ്രദേശങ്ങളിലും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടി ഹർത്താൽ ആചരിച്ചു.
കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 35എക്ക് നിയമ സാധുതയില്ലെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. എന്നാൽ ഇൗ ആർട്ടിക്കിൾ സുപ്രീം കോടതി റദ്ദാക്കിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിക്കുകയായിരുന്നു. ഇത് വിശ്വസിച്ചവരാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ശ്രീനഗർ, ജമ്മു കശ്മീർ, അനന്ത്നാഗ് എന്നിവിടങ്ങളിൽ പെെട്ടന്ന് ഹർത്താൻ പ്രതീതി അനുഭവപ്പെടുകയായിരുന്നു. ആർട്ടിക്കിൾ 35എ റദ്ദാക്കിയെന്നും ജനങ്ങൾ പ്രതിഷേധിക്കണമെന്നും അനൗൺസ്മെൻറുകളും തെരുവുകളിൽ മുഴങ്ങി. തുടർന്ന് സ്ഥാപനങ്ങളെല്ലാം അടച്ചു. പ്രതിഷേധക്കാരിൽ ചിലർ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിഞ്ഞു. എന്നാൽ പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക് പടരാതെ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിച്ചുവെന്ന് അധികൃതർ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. ആർട്ടിക്കിൾ 35എയുമായി ബന്ധപ്പെട്ടുള്ള ഹരജിയിൽ ആഗസ്ത് 31 നാണ് പ്രധാന വാദം കേൾക്കെലന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.