പി.എൻ.ബി തട്ടിപ്പ്; പ്രതിയുടെ ജാമ്യാപേക്ഷ ജില്ല കോടതിയും തള്ളി

കോഴിക്കോട്: കോർപറേഷന്റേതടക്കമുള്ള അക്കൗണ്ടിൽനിന്ന് കോടികൾ അനധികൃതമായി പിൻവലിച്ച് തിരിമറി നടത്തിയെന്ന കേസിൽ പ്രതി പഞ്ചാബ് നാഷനൽ ബാങ്ക്‌ മുൻ സീനിയർ മാനേജർ എം.പി. റിജിലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാർ തള്ളി.

വൻ തുക തിരിമറി നടത്തിയതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. ജയദീപിന്റെ വാദം അംഗീകരിച്ചാണ് നടപടി. പ്രതിക്ക് വീണ്ടും ജാമ്യം തേടി ജില്ല കോടതിയെ സമീപിക്കാനാവും. റിജിലിന്റെ റിമാൻഡ് കാലാവധി വ്യാഴാഴ്ച തീരും.

ചീഫ് ജുഡീഷ്യൽ മജിസേ്ട്രറ്റാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കീഴ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ജില്ല കോടതിയെ സമീപിച്ചത്. 17 അക്കൗണ്ടുകളിൽനിന്ന് 21.29 കോടിയുടെ തിരിമറി നടത്തി. ഇതിൽ 12.68 കോടിയാണ് നഷ്ടമായത്. ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് തട്ടിപ്പിന്റെ വ്യാപ്തി കൂടുതലായതിനാൽ സംസ്ഥാന ക്രൈംബ്രാഞ്ചിന് മാറിയിട്ടുണ്ട്.

Tags:    
News Summary - PNB Fraud-the district court also rejected the defendants bail application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.