നബ്ഹാൻ ചികിത്സ കമ്മിറ്റി ഉള്ള്യേരി തണലിനു നൽകിയ ഡയാലിസിസ്
മെഷീൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത കൈമാറുന്നു
ഉള്ള്യേരി: തണൽ ഡയാലിസിസ് സെൻററിന് ഡയാലിസിസ് മെഷീൻ കൈമാറിയപ്പോൾ കുഞ്ഞു നബ്ഹാന്റെ ഓർമയിൽ സദസ്സ് തേങ്ങി. ഗുരുതര രോഗം ബാധിച്ച് പൊലിഞ്ഞുപോയ അഞ്ചു വയസ്സുകാരൻ മുണ്ടോത്ത് കൈപ്രംകണ്ടി നൗഫലിന്റെ മകൻ നബ്ഹാന്റെ ചികിത്സക്കായി രൂപവത്കരിച്ച കമ്മിറ്റിയുടെ അക്കൗണ്ടിൽ ബാക്കിവന്ന തുകയിൽനിന്ന് എട്ടു ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഡയാലിസിസ് മെഷീൻ ആണ് ഉള്ള്യേരിയിലെ തണൽ ഡയാലിസിസ് സെന്ററിന് കൈമാറിയത്.When the dialysis machine was handed over to the shade dialysis centre, the audience sobbed in the memory of little Nabhan.
നബ്ഹാന്റെ ചികിത്സക്കായി നാടൊന്നാകെ കൈകോർക്കുകയും നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെ ഫണ്ട് സമാഹരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ചികിത്സക്കിടെ നബ്ഹാൻ മരണത്തിനു കീഴടങ്ങി. തുടർന്നാണ് ഏറെപേർക്ക് ആശ്വാസമാവുന്ന ഡയാലിസിസ് മെഷീൻ നൽകാൻ കമ്മിറ്റി തീരുമാനിച്ചത്. ഉള്ള്യേരി തണലിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത കെ. കുഞ്ഞായൻകോയ ഹാജിക്ക് രേഖ കൈമാറി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വടകര തണൽ ചെയർമാൻ ഡോ. ഇദ്രീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീൽ, കെ. ബീന, അബുഹാജി പാറക്കൽ, ബിജു വേട്ടുവച്ചേരി, ഷാജു ചെറുക്കാവിൽ, പവിത്രൻ, മുസ്തഫ കിനാവത്തിൽ, പി.വി. ഭാസ്കരൻ കിടാവ്, തച്ചമ്പത്ത് ബീരാൻ കുട്ടി, ഖാദർ മാതപ്പള്ളി, ടി.എം. മോഹൻദാസ് എന്നിവർ സംസാരിച്ചു.
കരൾ മാറ്റിവെക്കലിനു വിധേയനാവുന്ന ആനവാതിൽ സ്വദേശിക്കും വൃക്ക മാറ്റിവെക്കലിന് വിധേയയാവുന്ന കന്നൂര് സ്വദേശിയായ യുവതിക്കും അമ്പതിനായിരം രൂപ വീതവും നബ്ഹാൻ ചികിത്സ കമ്മിറ്റി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.