ലീഗിന്റെ സമുന്നത നേതാവ്, മുൻ മന്ത്രി എന്നതിനൊപ്പം മികച്ച എഴുത്തുകാരൻ കൂടിയായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം ലീഗിനും സാംസ്കാരിക കേരളത്തിനും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. വായനയിലേക്ക് കൂടുതൽ അടുപ്പിച്ച, ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും കൃത്യമായ മറുപടി നൽകിയിരുന്ന ആത്മമിത്രത്തെയാണ് എനിക്ക് നഷ്ടമായത്. അടിസ്ഥാന, പിന്നാക്ക ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം നിലകൊണ്ട അദ്ദേഹത്തിന് വൈജ്ഞാനിക ചർച്ചകൾക്കായി എത്രസമയം ചെലവഴിക്കാനും മടിയുണ്ടായിരുന്നില്ല. പരിസ്ഥിതി വിഷയങ്ങളിൽ ഇത്രയും അവഗാഹമുള്ള രാഷ്ട്രീയ നേതാവ് വേറെയില്ല. ശാസ്ത്രജ്ഞർ, കാലാവസ്ഥ വിദഗ്ധർ, ഭൗമ ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിചക്ഷണർമാർ, പ്രഫസർമാർ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ഫയലുകൾ സ്വയം പരിശോധിച്ച് ഉത്തരവുകൾ ഇറക്കുന്ന മന്ത്രിയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.